ആമുഖം

ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞപ്രാര്‍ഥനാഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയില്‍ യഹൂദരുടെയിടയില്‍ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്.

ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാം. സ്തുതിഗീതങ്ങള്‍, വിലാപകീര്‍ത്തനങ്ങള്‍, കൃതജ്ഞതാകീര്‍ത്തനങ്ങള്‍ ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.
courtesy: P.O.C. Malayalam Bible

രണ്ടു മാർഗ്ഗങ്ങൾ

ദുഷ്ടരുടെ ഉപദേശം തേടാത്തവൻ...
പാപിത്തിൻ  വഴിയെ നടക്കാത്തവൻ...
പരിഹാസകരോടോത്തിരിക്കാത്തവൻ..
ഭാഗ്യവാനത്രേ.....  ഭാഗ്യവാൻ......

കർത്താവിൻ നിയമത്തിൽ ആനന്ദിക്കും
രാപകൽ അവനതിനായ് ധ്യാനിച്ചിടും...
നീർച്ചാലിനരികേ നട്ട വൃക്ഷം
യഥാകാലം ഫലം പകർന്നിടുന്ന വൃക്ഷം
ഇല കൊഴിയാത്തോരു  വൃക്ഷം പോലെ
അവന്റെ പ്രവർത്തികൾ സഫലമാകും...

ദുഷ്ടർക്കൊരു നാളും നിലനിൽപ്പില്ല
കാറ്റിൽ പറക്കുന്ന പതിരുപോലെ...
നിതിമാൻമാരുടെ കൂട്ടായ്മയിൽ...
പാപികൾക്കൊരു നാളും നിലനിൽപ്പില്ല...