ആമുഖം

ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞപ്രാര്‍ഥനാഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയില്‍ യഹൂദരുടെയിടയില്‍ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്.

ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാം. സ്തുതിഗീതങ്ങള്‍, വിലാപകീര്‍ത്തനങ്ങള്‍, കൃതജ്ഞതാകീര്‍ത്തനങ്ങള്‍ ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.
courtesy: P.O.C. Malayalam Bible

കര്‍ത്താവിന്റെ അഭിഷിക്തന്‍












സങ്കീർത്തനം 2

ഇളകിമറിയുന്നതെന്തിനായ് 
ജനമേ... 
വ്യർഥമാം ഗൂഢാലോചനയെന്തിനായ്.. 
ജനമേ... 

കർത്താവിനെതിരെ... 
അഭിഷിക്തനെതിരെ... 
ഭൂമിയിലെ രാജാക്കന്മാർ 
അണിനിരക്കുന്നു...
അവർ വച്ച വിലങ്ങുകൾ തകർത്തെറിഞ്ഞീടാം 
മോചനം നേടാം...  

സ്വർഗ്ഗത്തിൽ ദൈവം.. 
കോപത്തോടവരെ 
സംഭീതരായ് തീർക്കുന്നിതാ തൻ 
വചനഭേരിയതാൽ. 
സീയോനിൽ എന്റെ അഭിഷിക്തനെ ഞാൻ  വാഴിച്ചീടുന്നു.... 
എന്നരുൾചെയ്തു.. 

കർത്താവിൻ കല്പ്പന....
വിളംബരം ചെയ്തു... 
എന്റെ മകനെ നിനക്ക് ഞാൻ 
ഇന്ന് ജന്മമേകുന്നു.. 
എന്റെ ജനതയും, രാജ്യവും ഞാൻ 
നിനക്കു നൽകുന്നു.... 
എന്നരുൾചെയ്തു...

രാജാക്കൻമാരെ.. 
അധിപതിമാരെ... 
ഭയഭക്തിയാൽ കർത്താവിനായി 
സേവനം ചെയ്ക.. 
അവിടുത്തെ തൃപ്പാദത്തിൽ 
താണു വീണിടുവിൻ 
ശരണം തേടിടുവിൻ