ആമുഖം

ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞപ്രാര്‍ഥനാഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയില്‍ യഹൂദരുടെയിടയില്‍ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്.

ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാം. സ്തുതിഗീതങ്ങള്‍, വിലാപകീര്‍ത്തനങ്ങള്‍, കൃതജ്ഞതാകീര്‍ത്തനങ്ങള്‍ ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.
courtesy: P.O.C. Malayalam Bible

ദുഖിതന്റെ പ്രാർത്ഥന

കർത്താവെ എത്രനാൾ ഇനിയെത്രനാളങ്ങേ തിരുമുഖം എന്നിൽ നിന്നും മറച്ചീടും
എത്രനാൾ വേദന ഞാൻ സഹിക്കും
എത്രനാൾ ശത്രുക്കൾ എന്നെ ജയിക്കും....

ദൈവമാം കർത്താവേ ഉത്തരം നൽകണേ
മരണത്തിൻ നിദ്രയിൽ വീഴാതെ കാക്കണെ.
ശത്രുവിൻ മുന്നിൽ ഞാൻ കീഴടങ്ങിടുവാൻ
കർത്താവേ ഒരുനാളും ഇടവരുത്തീടല്ലേ..

അവിടത്തെ കരുണയിൽ ആശ്രയിക്കുന്നു ഞാൻ
അവിടുത്തെ രക്ഷയിൽ ആനന്ദിക്കുന്നു ഞാൻ
ഹൃദയത്തിൻ ആഴത്തിൽ പാടിസ്തുതിച്ചിടാം
കർത്താവിൻ കാരുണ്യം വാഴ്ത്തിസ്തുതിച്ചിടാം