കർത്താവിൻ നിർമ്മലമാം വാഗ്ദാനങ്ങൾ
ഉലയിലൂതിയ വെള്ളി പോലെ ശുദ്ധമാകുന്നു.
കർത്താവെ ഞങ്ങളോട് കരുണയാകണമേ.
ദൈവഭക്തർ ഇല്ലാതെ ആയിരിക്കുന്നു
മർത്യരിൽ വിശ്വസ്തരും ഇല്ലാതെയാകുന്നു
കർത്താവെ ഞങ്ങളോട് കരുണയാകണമേ
അന്യോന്യം കളവ്പറയും അയൽക്കാരന്മാർ..
മുഖസ്തുതിയിൽ പെരുമ തേടും കപട ഹൃദയന്മാർ..
മുഖസ്തുതിയും വമ്പ്പറയും നാവുകളെല്ലാം
എന്റെ ദൈവം വിഛേദിക്കാൻ ഇടയാകട്ടെ
നാവുകൊണ്ട് ജയിക്കും എന്നവരു പറയുന്നു
അധരങ്ങൾ തുണയുണ്ടെന്നഹങ്കരിക്കുന്നു..
ആരു ഞങ്ങളെ നിയന്ത്രിക്കാനാരുമില്ലെന്ന്
അഹങ്കാരത്തോടെ ദുഷ്ടഹൃദയർ ചൊല്ലുന്നു..
ദരിദ്രന്മാർ ചൂഷണത്തിനു ഇരയാകുമ്പോൾ
പാവപ്പെട്ടർ നെടുവീർപ്പോടെ കരഞ്ഞീടുമ്പോൾ
ആശിക്കുന്ന അഭയം ഞാൻ അവർക്ക് നൽകും
എന്നരുളും കർത്താവാണെൻ അഭയകേന്ദ്രം
കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ!
ഈ ദുഷ്ടതലമുറയില്‍ നിന്നു കാത്തുകൊള്ളണമേ.
ദ്രോഹികളെ ആദരിക്കും ദുഷ്ടരിൽ നിന്നും
കർത്താവെ ഞങ്ങളെ കാത്തുകൊള്ളണലമേ...