ആമുഖം

ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞപ്രാര്‍ഥനാഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയില്‍ യഹൂദരുടെയിടയില്‍ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്.

ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാം. സ്തുതിഗീതങ്ങള്‍, വിലാപകീര്‍ത്തനങ്ങള്‍, കൃതജ്ഞതാകീര്‍ത്തനങ്ങള്‍ ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.
courtesy: P.O.C. Malayalam Bible

അപകടത്തില്‍ ആശ്രയം




ശത്രുക്കളെറെയാണെന്റെ ചുറ്റും എന്റെ 
കർത്താവു മാത്രമാണെൻ സഹായം...
എൻ രക്ഷാകവചവും മഹത്വവും ദൈവമേ 
ശിരസ്സുയർത്തിടുവാൻ കാരണവും നീ.. 

ഉച്ചത്തിൽ ഞാനെന്റെ കർത്താവിനെ 
വിളിച്ചപേക്ഷിക്കുന്നു താഴ്മയായി.. 
വിശുദ്ധമാമവിടുത്തെ പർവതത്തിൽ നിന്നും 
കർത്താവുത്തരം നൽകിടുന്നു...

സ്വസ്ഥമായ് ഞാനിന്നുറങ്ങീടുന്നു.. 
ഭദ്രമായ് നാളേ ഉണർന്നീടുവാൻ....
എന്തെന്നാൽ ഞാനങ്ങേ കരതാരിലല്ലേ  കർത്താവേ നിത്യവും ഉറങ്ങിടുന്നു..

ശത്രുക്കളെന്നെ വളഞ്ഞീടുമ്പോൾ 
കർത്താവിനെ ഞാൻ വിളിച്ചു കേണു.. 
മോചനത്തിൻ കരം നീട്ടുന്ന ദൈവമെൻ 
ഭയം നീക്കി എന്നെ അനുഗ്രഹിച്ചു...