ആമുഖം

ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞപ്രാര്‍ഥനാഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയില്‍ യഹൂദരുടെയിടയില്‍ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്.

ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാം. സ്തുതിഗീതങ്ങള്‍, വിലാപകീര്‍ത്തനങ്ങള്‍, കൃതജ്ഞതാകീര്‍ത്തനങ്ങള്‍ ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.
courtesy: P.O.C. Malayalam Bible

നീതിക്ക്.വേണ്ടിയുള്ള പ്രാർത്ഥന

എന്ത് കൊണ്ടെന്നിൽ നിന്നകന്നിരിപ്പൂ..
കർത്താവേ എൻ പ്രിയ കർത്താവേ...
കഷ്ടകാലത്ത് നീ മറഞ്ഞിരിക്കാൻ
കാരണമെന്തെന്ന് തിരയന്നു ഞാൻ...

ദൈവമില്ലെന്നോതും ദുഷ്ടരെല്ലാം തന്നെ
അവർവച്ച കെണിയിൽ വീണടിഞ്ഞിടുന്നു,
അത്യാഗ്രഹത്തോടെ വമ്പു പറഞ്ഞിടും
ദുഷ്ടരെ കർത്താവ് ശപിച്ചിടുന്നു...

ദുഷ്ടന്റെ നാവിലെ ശാപവും, ദ്രോഹവും
പാവങ്ങൾക്കെതിരെ തിരിഞ്ഞിടുമ്പോൾ,
തൻ ന്യായവിധിയെത്ര ഉന്നതമെന്നോതി
കർത്താവ്‌ ദുഷ്ടരെ തള്ളിടുന്നു..